റബാത്ത്: മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 37 പേർ മരിച്ചു. ഞായറാഴ്ച കനത്ത മഴയെത്തുടർന്നാണു ദുരന്തമുണ്ടായത്.
ഒട്ടേറെ വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാറുകൾ ഒഴുകിപ്പോയി. 14 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും മൊറോക്കൻ അധികൃതർ അറിയിച്ചു.
ഏഴു വർഷം വരൾച്ച നേരിട്ട മൊറോക്കോയുടെ ചില ഭാഗങ്ങളിൽ ഇക്കുറി കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്.